2011 മാർച്ച് 24, വ്യാഴാഴ്‌ച

4ചിതല്‍ വാക്കുകള്‍

1

കുതറി മാറിയും

ചീഞ്ഞുനാറിയും

വഴിനീളെ

സ്വപ്നങ്ങളുണ്ട്‌,പ്രണയങ്ങളും.

2

ഏറുമാടങ്ങളില്‍

പൂവില്ല, ചെടികളൂം

ദീര്‍ഘനിശ്വാസതിണ്റ്റെ

മിടിപ്പുകള്‍ മാത്രം

3

ഇവിടെയീപാത്രത്തി-

ലൊരുവറ്റുമാത്രം

അതെനിക്കെനിക്കെന്നു

വാശിപിടിക്കാനാളില്ലയെങ്കി-

ലെന്തു രുചി, എന്തു മധുരം?

ഒറ്റയാം വറ്റിലൊട്ടുമേ

ഉപ്പില്ല

രുചിയുമില്ലാര്‍ക്കുവേണം!

4

കാട്‌

എന്തൊക്കെ സഹിക്കണം

മദമിളകിയ ആനകള്‍

വിഷം ചീറ്റുന്ന പാമ്പുകള്‍

കൂര്‍ത്ത പല്ലുള്ള,

പേ പിടിച്ച മൃഗങ്ങള്‍

ഉരുള്‍പൊട്ടല്‍.....

കാട്‌

എണ്റ്റെ അമ്മയാണ്‍

ശരിയല്ല,

കാട്‌ അമ്മയാണ്‍.

കുറുവ

കുറുവ ദ്വീപില്‍ പോയിരുന്നു
സൂക്ഷിച്ചുവേണം നടക്കാന്‍
തെളിനീരിനു കീഴില്‍
കരിമ്പാറകളാണു
വഴുതിയാല്‍ കഴിഞ്ഞു,
പ്രണയം പോലെ.